ഇടക്കാലത്ത് അടിസ്ഥാന യോഗ്യത പ്ലസ്ടു ആയി ഉയർത്തിയെങ്കിലും പിന്നീട് ആ തീരുമാനം പിഎസ്‌സി തിരുത്തിയിരുന്നു. എസ്എസ്എൽസി ജയിച്ചവർക്കെഴുതാം. എങ്കിലും, ഉദ്യോഗാർഥികളിൽ ബഹുഭൂരിപക്ഷവും ഉയർന്ന യോഗ്യതയുള്ളവരാകും; ഒട്ടേറെ മത്സരപ്പരീക്ഷകളെഴുതി അനുഭവസമ്പത്തുള്ളവരും. ഓരോ വർഷവും പരീക്ഷയെഴുതുന്നവരുടെ എണ്ണമേറുന്നുണ്ടെങ്കിലും ഒഴിവുകൾ കാര്യമായി കൂടിയിട്ടില്ല. മത്സരം അതികഠിനമെന്നു ചുരുക്കം.
എൽഡിസി കഠിനാധ്വാനികൾക്കു മാത്രമുള്ളതാണ്. ഭാഗ്യവും കറക്കിക്കുത്തും തുണയ്ക്കില്ല. സിലബസിനെക്കുറിച്ചു വ്യക്തമായ ധാരണ വേണം. ദിവസം 3 മണിക്കൂറെങ്കിലും പഠനത്തിനു മാറ്റിവയ്ക്കണം. പരമാവധി പഠിക്കുകയല്ല, കൃത്യമായ പ്ലാനിങ്ങോടെ പഠിക്കുകയാണു വേണ്ടത്. മുഴുവൻ മാർക്കും നേടാവുന്നവയാണ് ഇംഗ്ലിഷ് (20), മാത്‌സ് (20), മലയാളം / മറ്റു പ്രാദേശികഭാഷകൾ (10) എന്നീ വിഷയങ്ങൾ. ഘടനയിൽ ചെറിയ മാറ്റങ്ങങ്ങളോടെ ചോദ്യങ്ങൾ ആവർത്തിക്കുന്നതു പതിവ്. മുൻ വർഷങ്ങളിലെ സിലബസ് പ്രകാരം 100 മാർക്കിന്റെ ഒബ്ജക്ടീവ് പരീക്ഷയിൽ ബാക്കി 50 മാർക്ക് പൊതുവിജ്ഞാനത്തിന്.
23 There was a substantial difference in the timing of intercourse between the treatment arms, with 53 of attempts in the on-demand arm and 29 of attempts in the routine dose arm occurring within 4 hours of dosing 36 hour cialis online In certain circumstances, it might be too long-lasting