തലശ്ശേരി : ലഹരി ഇടപാട് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തലശ്ശേരിയിലെ സുഹൃത്തിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തി. ബിനീഷിന്റെ ബിസിനസ് പങ്കാളിയായ അനസ്
വലിയപറമ്പത്തിന്റെ ധർമടം മീത്തലെ പീടികയിലെ ” ഉബ്നാസ് “വീട്ടിലാണ് രാവിലെ ഇഡി ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത് . വീടിനകത്തും പരിസരങ്ങളിലും പരിശോധന നടത്തി. വീടിനു സമീത്തുനിന്നും ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ രേഖകൾ കണ്ടെത്തി. ഭാഗീകമായി കത്തിച്ചിരുന്നു. അനസ് സ്ഥലത്തില്ലാത്ത തിനാൽ അഭിഭാഷകൻ വീട്ടിലെത്തിയെങ്കിലും അകത്തേക്ക് പ്രവേശിപ്പിച്ചില്ല.
ഇ ഡി ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം അഭിഭാഷകൻ മടങ്ങുകയായിരുന്നു. ബാംഗ്ലുരുവിൽ നിന്നും എത്തിയ ആറംഗ ഉദ്യോഗസ്ഥ സംഘം ലോക്കൽ പോലീസിനെ പോലും അറിയിക്കാതെയാണ് ധർമ്മടത്ത് പരിശോധനക്കെത്തിയത്. 2012 വരെ ബി. ക്കെ 55 എന്ന ബിനീഷ് കോടിയേരിയുടെ ഉടമസ്ഥതയിലുള്ള റെഡിമെയ്ഡ് സ്ഥാപനത്തിന്റെ പാർട്ണറാണ് അനസ്.