ബരിമല∙ ശ്രീകോവിലിന്റെ ചോർച്ച പരിഹരിക്കാനുള്ള ജോലികൾ 22 ന് തുടങ്ങും. സെപ്റ്റംബർ 9 ന് മുൻപ് പൂർത്തിയാക്കുമെന്ന് ദേവസ്വം ബോഡ് പ്രസിഡന്റ് കെ.അനന്ത ഗോപൻ പറഞ്ഞു. ശ്രീ കോവിലിനു ചോർച്ചയുള്ളതായി കണ്ടെത്തി.
മേൽക്കൂരയുടെ കിഴക്കുഭാഗത്തെ കോടിക്കഴുക്കോൽ വഴി വെള്ളം ചോർന്നു വരുന്നതായി കണ്ടെത്തി. ഭിത്തിക്കും നനവ് ഉണ്ട്. 4 സ്വർണപ്പാളികൾ ഇളക്കി പരിശോധിച്ചു. സ്വർണപ്പാളികൾ ഉറപ്പിച്ച ചെമ്പ് ആണിയുടെ വിടവിലൂടെ വെള്ളം ഇറങ്ങുന്നതായി കണ്ടു. ഓരോ സ്വർണപ്പാളിക്കും ഇടയിലൂടെ വെള്ളം ഇറങ്ങുന്നുണ്ട്. എന്നാൽ അതിന് അടിയിലുള്ള പലകയിൽ വെള്ളം ഇറങ്ങിയിട്ടില്ല. സുരക്ഷിതമാണ്.
സ്വർണപ്പാളികൾ ചേരുന്ന ഭാഗം സിലിക്കോൺ ഉപയോഗിച്ചാണ് അടച്ചിരുന്നത്. കാലപ്പഴക്കത്തിൽ അതിന്റെ ഗുണം കുറഞ്ഞു. ചേർപ്പുകളിലൂടെ വെള്ളം ഇറങ്ങാത്ത വിധത്തിൽ അടയ്ക്കും. 15 ദിവസത്തിനുള്ളിൽ ഇതിന്റെ പണി നടത്തും. കാലതാമസം ഉണ്ടാകില്ല. ഓണത്തിനു നട തുറക്കും മുൻപ് പണി പൂർത്തിയാക്കാനാണ് ആലോചിക്കുന്നതെന്ന് ദേവസ്വംബോർഡ് അറിയിച്ചു.