സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

കൗണ്ട് ഡൗണിലെ ആ ശബ്ധം ഇനിയില്ല; ഐഎസ്ആർഒ ശാസ്ത്രജ്ഞ വളർമതി അന്തരിച്ചു

ബെം​ഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ(ഐഎസ്ആർഒ) ശാസ്ത്രജ്ഞയായ വളർമതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ശ്രീഹരിക്കോട്ടയിൽ റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്‌ഡൗണുകളിൽ ശബ്ദം നൽകിയിരുന്ന ശാസ്ത്രജ്ഞയാണ് വളർമതി. രാജ്യത്തിന്റെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ- 3ൻ്റെ വിക്ഷേപണ സമയത്തായിരുന്നു വളർമതി അവസാനമായി കൗണ്ട് ഡൗൺ നടത്തിയത്.

ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ-3 വിക്ഷേപിച്ചത്. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉൾപ്പെടുന്ന ചന്ദ്രയാൻ -3 ന്റെ ലാൻഡർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിൽ സ്പർശിച്ചത് ഓഗസ്റ്റ് 23നാണ്. ഇതോടെ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിം​ഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരുന്നു. സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതുൾപ്പെടെ നിരവധി കണ്ടെത്തലുകൾ ചന്ദ്രയാന്‍ നടത്തിയിരുന്നു.

14 ദിവസത്തിന് ശേഷം ഇന്നലെ റോവറും ലാൻ്ററും പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഒരു ചാന്ദ്രദിവസം അവസാനിച്ചതിന് പിന്നാലെ സൂര്യപ്രകാശം മാറി ഇരുട്ട് പരന്നതിനാലാണ് പ്രവർത്തനം നിലച്ചത്. 14 ദിവസത്തിന് ശേഷം വീണ്ടും ഇവ പ്രവർത്തിച്ചു തുടങ്ങുമോ എന്നതാണ് ലോകം ഉറ്റു നോക്കുന്നത്. കൊടും തണുപ്പിനെ അതിജീവിക്കാൻ യന്ത്രങ്ങൾക്ക് കഴിയില്ലെന്ന കണക്കുകൂട്ടലിൽ പേലോഡുകൾ ഉപയോ​ഗിച്ചുള്ള പഠനങ്ങളൊക്കെ ഐഎസ്ആർഒ നേരത്തെ പൂർത്തിയാക്കിയിരുന്നു. ചന്ദ്രയാൻ- 3 ദീർഘനിദ്രയിലേക്ക് പോയ ദിവസം തന്നെയാണ് വളർമതിയും വിട പറഞ്ഞത്