സാമൂഹിക ലിങ്കുകൾ

News Updates
ഇഡി മുഖ്യമന്ത്രി പിണറായി വിജയനെ ജയിലിലാക്കാത്തത് എന്തുകൊണ്ട്? രാഹുൽ ഗാന്ധികെ.കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്: പരാതിയിൽ മട്ടന്നൂർ പൊലീസ് കേസെടുത്തുകനത്ത ചൂടിൽ ആശ്വാസമായി വേനൽമഴ; സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട്അവധിക്കാല ക്ലാസ് ഉത്തരവ് നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻപൂരാവേശത്തിൽ തൃശൂർ; തൃശൂർ പൂരത്തിന് കൊടിയേറിപടക്കവുമായി തീവണ്ടിയിൽ യാത്ര വേണ്ട; പിടിച്ചാൽ മൂന്നു വർഷം വരെ തടവ്കേരളത്തിൽ വേനൽമഴ കനക്കും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്പാനൂര്‍ ബോംബ് സ്‌ഫോടനം; അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുംസംസ്ഥാനത്ത് വിഷു ചന്തകള്‍ ഇന്ന് മുതല്‍കണ്‍സ്യൂമർ ഫെഡിന് ആശ്വാസം; റമദാൻ- വിഷു ചന്തകൾ തുടങ്ങാൻ ഹൈക്കോടതിയുടെ അനുമതി

പത്തരമാറ്റോടെ ഇന്ന് തുലാം പത്ത്

ഇന്ന് തുലാം പത്ത് അഥവാ പത്താമുദയം. കന്നി കൊയ്ത്ത് കഴിഞ്ഞുള്ള കാർഷിക ആഘോഷം. സൂര്യനെ ആരാധിക്കുന്ന ദിനം. സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണ്. കൃഷിക്കാർക്ക്  പ്രധാനപ്പെട്ട ഒരു ദിവസമാണിത്. ഇനി തെയ്യക്കാലം ഹരി മാതാ വാഴ്ക വാഴ്ക കളിയാട്ടം എന്നത് ഒരു ഉത്സവം എന്നതിൽ ഉപരി ഒരു ഒത്തുചേരൽ ആണ്.

മുതിർന്ന തലമുറ മുതൽ പിഞ്ചുകുട്ടികൾ വരെ ഇതിന്റെ ഒരു ഭാഗമാകുന്നു. ഒന്നിച്ചു കൂടിയിട്ടുള്ള ഭക്ഷണം പാകം ചെയ്യൽ ,പൊട്ടൻ തെയ്യത്തിന്റെ മേലേരി ചാടൽ വിഷ്ണുമൂർത്തിക്കുള്ള ഗോവിന്ദ വിളി. വിണ്ണിലെ ദൈവങ്ങൾ മണ്ണിലേക്കിറങ്ങുന്ന പുണ്യ മുഹൂർത്ത. അള്ളടസ്വരൂപം മുതൽ വടക്കിന്റെ തട്ടകമാകെ വ്യാപിച്ചു കിടക്കുന്ന മന്ത്രമൂർത്തികളുടെയും ഉഗ്രസ്വരൂപിണികളു ടെയും ഉറഞ്ഞാട്ടത്തിനുള്ള കാലം.

ഇടവപ്പാതിയോടെ നടയടച്ച തെയ്യക്കാവുകളിൽ പത്താമുദയപൂജ അനിവാര്യമായ ഒരനുഷ്ഠാനമാണ്. കന്നി മാസത്തിൽ വിവാഹം പോലു ള്ള മംഗള കർമ്മങ്ങൾ പാടില്ല. തുലാം ഒന്ന് മുതൽ അതെല്ലാം തുടങ്ങും. പത്താമുദയത്തിന് വിത്തിടും.  പത്താമുദയ ദിവസം സൂര്യോദയത്തിന് മുമ്പായി കുടുംബം കാരണവരും കാർണോത്തിയും ചേർന്ന് സൂര്യനെ കിണ്ടിയും വിളക്കും കാണി ക്കുന്ന ചടങ്ങുണ്ട്. തുടർന്ന് കന്നുകാലികൾക്ക് ഭക്ഷണം നൽകുന്ന ചടങ്ങുമുണ്ട്. ഈ ദിവസം വീടുകളിൽ തെരുവെക്കുക എന്ന ചടങ്ങും നടക്കുന്നു.

പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഇന്ന് വിശേഷ ചടങ്ങുകൾ നടക്കുകയും ചെയ്യുന്നു. ഉച്ചയ്ക്ക് വീടുകളിൽ പപ്പടവും പായസവും കൂട്ടിയുള്ള സദ്യ ഉണ്ടാവും.  പിതൃക്കൾക്ക് അകത്ത് വച്ചശേഷം ആണ് സദ്യ നടക്കുക. പത്താമുദയ ദിവസം ഉദയസൂര്യനെ വിളക്ക് കൊളുത്തി കാണിക്കുക എന്ന രീതി ഉണ്ടായിരുന്നു. മണ്ണിനോടും കൃഷിയോടും മലയാളിക്കുണ്ടായിരുന്ന മമതയുടെ പ്രതീകം കൂടിയാണ് പത്താമുദയ ആചാരങ്ങൾ.