കനത്ത മഴയിലും കാറ്റിലും കണ്ണൂർ ജില്ലയിൽ വ്യാപക നാശനഷ്ടം. പയ്യന്നൂർ കാനായി പ്രദേശത്ത് നാല് വീടുകൾ ഭാഗികമായി തകർന്നു. നടാലിൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. പയ്യന്നൂർ കാനായി വള്ളിക്കെട്ട് മേഖലയിൽ മരം കടപുഴകി വീണ് നാല് വീടുകൾ ഭാഗികമായി തകർന്നു. ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തകർന്നതിനാൽ വൈദ്യുത ബന്ധം താറുമാറായി. റബ്ബർ, വാഴ, കവുങ്ങ് തുടങ്ങിയ കൃഷികൾക്കും നാശം സംഭവിച്ചു.
തലശ്ശേരി റോഡിൽ നടാൽ ബസാറിൽ കടകളിലും വീടുകളിലും വെള്ളം കയറി. പാനൂർ,ചൊക്ലി മേഖലയിലും കനത്ത നാശനഷങ്ങൾ ഉണ്ടായി. മരം കടപുഴകി വീണ് വീടുകളും വാഹനങ്ങളും തകർന്നു.
തലായിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. ദത്താത്രേയ മഠത്തിന് സമീപത്തെ മാധവി നിലയത്തിൽ ഭാസ്കരൻ്റെ കിണറാണ് മൂന്ന് മീറ്ററോളം ഇടിഞ്ഞ് താഴ്ന്നത്