തിരുവോണം ബംപർ വിൽപന കുതിക്കുന്നു. ഇതുവരെ 8.10 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. രണ്ടാം ദിനം മാത്രം 3.30 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി. തിരുവോണം ബംപർ ടിക്കറ്റ് വിൽപന തുടങ്ങിയ ആദ്യ ദിനമായ വ്യാഴാഴ്ച നാലര ലക്ഷം ടിക്കറ്റുകൾ വിറ്റുപോയിരുന്നു. കഴിഞ്ഞ വർഷം ആദ്യദിനം വിറ്റത് ഒന്നരലക്ഷം ടിക്കറ്റുകൾ മാത്രമായിരുന്നു.
തിരുവോണം ബംപറിന്റെ ചരിത്രത്തിലെ റെക്കോർഡ്വി ൽപനയാണ് ഇപ്പോൾ നടക്കുന്നത്. ജില്ലാ ലോട്ടറി ഓഫീസുകളിൽ നിന്ന് ഏജന്റുമാർക്ക് വിറ്റ ടിക്കറ്റുകളുടെ കണക്കാണിത്. 32.4 കോടി രൂപ ഇതോടെ തിരുവോണം ബംപർ വിൽപന വഴി സംസ്ഥാന സർക്കാരിന് ലഭിച്ചു കഴിഞ്ഞു.
വ്യാഴാഴ്ചയായിരുന്നു തിരുവോണം ബംപർ
വിപണിയിലെത്തിയത്. തുടർന്നുള്ള മൂന്നു
ദിവസം അവധിയായിരുന്നു.
ആദ്യദിവസം വലിയ തോതിൽ ഡിമാൻഡ്
ഉണ്ടായതോടെ തിരക്കുകൂട്ടേണ്ട എന്നും
ടിക്കറ്റ് ലഭ്യത ഉറപ്പാക്കുമെന്നും ഭാഗ്യക്കുറി
വകുപ്പ് അറിയിച്ചിരുന്നു. അതിനു വേണ്ട
ക്രമീകരണം ഏർപ്പെടുത്തുകയും ചെയ്തു.
ആകെ 90 ലക്ഷം തിരുവോണം ബംപർ
ടിക്കറ്റുകൾ അടിക്കുന്നതിനാണ് അനുമതി. 500 രൂപയാണ് വില.